ആടിയുലയും കാറ്റത്തോടിച്ചെന്നൊരാ
മാഞ്ചുവടിന്നവിടെയില്ലാ..
കുട്ടിയും കോലും കള്ളനും പോലീസും
കളിക്കാനിന്നെന്റെ കൂട്ടുമില്ലാ..
കുസൃതികൾ നിറഞ്ഞൊരാ
മുറ്റത്തെ കളികൾക്കുമേലിവർ
കട്ടകളാൽ ശവ കല്ലറയൊരുക്കീ..
ആയിരം കനവുകൾ കിനാവിൽ വന്നാലും
ഒളിഞ്ഞുനോക്കാൻ കഴിയാത്തയകലത്തിൽ
അകന്നുപോയീ.. നീയെൻ ബാല്ല്യമേ..
കണ്ട കിനാവും പകരം തന്നൊരീ
മധുര കൗമാര യൗവ്വനവും
നിനക്കേകാം ഞാൻ തിരിച്ചു വരൂ
പുണ്ണ്യമാമെൻ ബാല്ല്യമേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ